ആദിവാസി യുവാവ് മരിച്ച സംഭവം; പൊലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്‌

Date:

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്നതിന് മുമ്പ് വിശ്വനാഥൻ പൊലീസിന്‍റെ സഹായം തേടിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം ചോദ്യം ചെയ്ത ദിവസം അർദ്ധരാത്രിയോടെയാണ് വിശ്വനാഥൻ ഓടിപ്പോയത്. ഇതിനുമുമ്പ് മൂന്ന് തവണ വിശ്വനാഥൻ സഹായത്തിനായി പൊലീസിനെ വിളിച്ചിരുന്നു.

വിശ്വനാഥൻ രാത്രി 12.05, 12.06, 12.09 എന്നീ സമയങ്ങളിലാണ് കൺട്രോൾ റൂം നമ്പറിലേക്ക് വിളിച്ചത്. മൂന്ന് തവണയും കോൾ പെട്ടെന്ന് കട്ടായി. തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേക്കാണ് കോൾ വന്നത്. ആൾക്കൂട്ടത്തിനിടയിൽ അപമാനിതനായതിനാൽ സഹായത്തിനായി വിളിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

പിറ്റേന്നാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താൻ അന്വേഷണ സംഘം ഇപ്പോൾ വയനാട്ടിലുണ്ട്. വിശ്വനാഥൻ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...