രാജ്യത്തെ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വർധിക്കുന്നു

Date:

ഡൽഹി: രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വർദ്ധിക്കുന്നു. 2015 മുതൽ 2019 വരെയുള്ള നാല് വർഷത്തിനിടയിൽ നാഷണൽ കൺസ്യൂമർ കമ്മീഷൻ 253 ഗുരുതരമായ മെഡിക്കൽ അപകട കേസുകളിലും വീഴ്ചകളിലുമാണ് നഷ്ടപരിഹാരം നൽകിയത്. എൻ.സി.ഡി.ആർ.സിക്ക് മുമ്പാകെ വന്ന കേസുകളിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കാണ് നഷ്ടപരിഹാരം നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

253 കേസുകളിൽ 135 എണ്ണവും ചികിത്സാ പിഴവ് മൂലമാണ്. ഇവയിൽ നിരവധിയുള്ളത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായവയാണ്. ഇത്തരം 37 കേസുകളിലാണ് എൻസിഡിആർസി നഷ്ടപരിഹാരം നിർദ്ദേശിച്ചത്. കുട്ടികളിലെ ചികിത്സാ പിഴവുകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാര തുക നിശ്ചയിച്ച് നല്കിയത്. ഈ കാലയളവിൽ അശ്രദ്ധയും ചികിത്സയിലെ അപര്യാപ്തതയും മൂലം 62 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിസിൻ ആൻഡ് റിസർച്ചിലെ ഫോറൻസിക് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.സഞ്ജയ് കുമാറാണ് അഞ്ച് വർഷത്തോളം എൻസിഡിആർസിയുടെ പരിഗണനയിൽ വന്ന കേസുകൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...